Wednesday, June 17, 2015

പാനപാത്രം

 അപ്പവും  വീഞ്ഞും  വിഭജിച്ചു ..
വിഹായസ്  രക്തപങ്കിലം ...
കൊതിച്ചു നീയും ഞാനും ..
മറ്റൊരു  ഉയർതെഴുന്നെൽപ്പിനായ് ... 

ഒരു കൈ തന്നു ,
താങ്ങും  തണലുമായ്  നീ ..
കരങ്ങൾ കോർത്തിണക്കി  മുന്നേറി നാം .
തുറപ്പിച്ച  കണ്ണുകൾ 
ചോരയ്ക്കായ്‌ വാളോങ്ങി ...
പൊരുതി നാം ..
ഒരു വേള , 
ചതിച്ചു നമ്മെ , ആ വിശുദ്ധ പാനപാത്രം ...


കുടിച്ചു ഈ പാപി ,
നിൻ ചുടു രക്തം ...
ഒടുവിൽ  പാപ ഭാരമേറി നീ,
നടന്നു നീങ്ങി ..

പാനപാത്രങ്ങൾ  ഇനിയുമുണ്ടാകും ..
ഓർക്കുക , ഒറ്റുകാർ താഴ്വര കീഴടക്കും .
കുരിശിൽ  നിന്നിറ്റു   വീണ രക്തം ,
ചുവപ്പായിരുന്നു നിറം ..
വിപ്ലവത്തിന്റെ ചുവപ്പ് ..


ഉയര്തെഴുന്നെല്ക്കാൻ സമയമായ് ..
മഹാനഗരം  വിളിക്കുന്നു നിങ്ങളെ ,
അടിച്ചമർത്തപ്പെട്ടവന്റെ ,
കുരിശിൽ തറച്ചു തീർത്ത ,
സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ ...
ഇറ്റു വീണ നിൻ ചോരത്തുള്ളികൾ ,
ഉയർത്തിപ്പിടിച്ചു ,
വിപ്ലവത്തിന്റെ പാനപാത്രം ...

                                                                                          കൃഷ്ണരാജ്  എം 
                                                                                   (17/06/2015)



ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...